മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവർ ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസ് എസ്‌സി-എസ്‌ടി അട്രോസിറ്റി നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും പറഞ്ഞു. ഷാജൻ സ്കറിയ അപകീർത്തികരമായ പരാമർശം നടത്തിയെന്ന വാദം കോടതി ശരിവച്ചു. തുടർന്ന്, അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞു.
വാദത്തിനിടെ ശ്രീനിജന്റെ അഭിഭാഷകൻ അഡ്വ. വി.ഗിരി കോടതിയിൽ അപ്പീൽ നൽകി. അത് വായിച്ചതായി പറഞ്ഞ ചീഫ് ജസ്റ്റിസ് എസ്സി-എസ്ടി പീഡന നിരോധന നിയമം പ്രയോഗിക്കേണ്ടതില്ലെന്ന് പറഞ്ഞു. പരാതിക്കാരൻ എസ്‌സി-എസ്‌ടി വിഭാഗത്തിൽ പെട്ടയാളായതിനാൽ, അയാൾക്കെതിരായ എല്ലാ ആരോപണങ്ങളും എസ്‌സി-എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരണമെന്നില്ല എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഷാജനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയോട് ഷാജൻ സ്കറിയയുടെ അഭിപ്രായങ്ങളിൽ കൂടുതൽ സംയമനം പാലിക്കാൻ ഉപദേശിക്കാൻ കോടതി ആവശ്യപ്പെട്ടു. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിയുടെ പരാതിയിൽ ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി 17ന് പരിഗണിക്കാൻ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. അടിയന്തര ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചത്.
ശ്രീനജനെ അപമാനിക്കുന്ന തരത്തിൽ മെയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്ത വ്യാപകമായി പ്രചരിചിരുന്നു. ഇതിനെതിരെ ജൂൺ എട്ടിന് എംഎൽഎ എളമക്കര പൊലീസിൽ പരാതി നൽകി.കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഷാജൻ ഒളിവിൽ പോയി. തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ സ്വീകരിച്ചില്ല.